Malayalam Bloggers

Sunday, May 26, 2013

SANSHO THE BAILIFF

 

ഏപ്രിൽ 17, 2013Written by  

സിനിമാകൊട്ടക - Sansho the Bailiff
Rate this item
(0 votes)

                                                             

 ‘ദ ന്യൂയോര്‍ക്കര്‍’പത്രത്തിലെ പ്രശസ്ത സിനിമാ നിരൂപകൻ  ആന്റണി ലേന്‍ (Anthony Lane) മിസോഗിച്ചിയെ (Kenji Mizoguchi) പരാമര്‍ശിച്ചത് ഉദ്ധരിച്ചു  കൊണ്ട് തുടങ്ങാം ,
" I have seen Sancho only once,a decade ago,emerging from the cinema a broken man but calm in my conviction that i had never seen anything better;i have never dared watch it again, reluctant to rain the spell but also become the human heart was not designed to weather such and ordeal " 
അതെ മിസോഗുച്ചി വരച്ചിടുന്ന മാന്ത്രികത കാഴ്ച്ചക്കാരനെ വേട്ടയാടിക്കൊണ്ടിരിക്കും.മാനുഷിക മൂല്യങ്ങളുടെ ച്വുതി കാണുമ്പോള്‍ അവന്റെ ഹൃദയം വിങ്ങിക്കൊണ്ടിരിക്കും.ഈ ജീവിതം തീര്‍ന്നുകിട്ടിയാല്‍ നന്ന് എന്ന് അവന്‍ ആശിക്കും.
മിസോഗുച്ചിയുടെ Life of Oharu,Ugestu,തുടങ്ങിയ ചിത്രങ്ങളോട് കിടപിടിക്കുന്ന ചിത്രമാണ് Sansho the Bailiff .Bailiff എന്നാല്‍  പൊഴുതിക്കാരന്‍ - steward - അല്ലെങ്കിൽ കാര്യക്കാരൻ. ഈ  കഥയുടെ തുടക്കം ജപ്പാനിലെ ഹീയാൻ കാലഘട്ടത്തിൽ [ Heian Perriod(11th CE) ] ആണ്,പ്രശാന്തമായ ജപ്പാൻ. ശക്തനായ, മൂല്യങ്ങൾ മുറുകെ പിടിച്ചു പ്രവര്ത്തിക്കുന്ന  ഗവര്‍ണ്ണറെ ഒരു ഫ്യൂഡല്‍ പ്രഭു നാടുകടത്തുന്നു.അയാളുടെ ഭാര്യയേയും(Tamaki)രണ്ടു മക്കളേയും ഭാര്യാസഹോദരന്റെ ഒപ്പം താമസിപ്പിക്കാന്‍ ഉത്തരവിടുന്നു,കുറച്ചുകാലത്തിനു ശേഷം പിതാവിനെ തെരഞ്ഞുള്ള യാത്രാ മദ്ധ്യേ ഒരു കുതന്ത്രത്തിലൂടെ അമ്മ സാഡോയിലേക്കും മക്കള്‍ - ഒരു മകളും ഒരു മകനും -  ഒരു വലിയ സൊകാര്യ എസ്റ്റേറ്റിലേക്കും അടിമ വേലയ്ക്കും വേശ്യാവൃത്തിക്കുമായി നിയോഗിക്കപ്പെടുന്നു.എസ്റ്റേറ്റില്‍ മനുഷ്യത്തരഹിതമായ പീഡനങ്ങള്‍ അരങ്ങേറുന്നു.മകന്‍ റിബല്‍ ആയി മാറുകയും തുടര്‍ന്ന് അടിമകളുടെ 'overseer' ആയി,തന്റെ പക അവരോട് തീര്‍ക്കാന്‍ തുടങ്ങുകയും ചെയ്യുന്നു.,മകളാവട്ടെ തന്റെ അച്ഛൻ എപ്പോഴും  ഉപദേശിക്കുമായിരുന്ന ‘chose mercy  towards others' എന്ന പ്രമാണം മുറുകെ പിടിക്കുകയും ചെയ്യുന്നു.

ഈ സൊകാര്യ എസ്റ്റേറ്റിന്റെ കാര്യക്കാരനായിരുന്നു സാൻഷൊ (Sanshô dayû),എളുപ്പത്തിൽ ക്രൂരന്‍ എന്ന് പറയാം.എന്നാല്‍ സാന്‍ഷോയുടെ മകന്‍ ടാരോ (Taro) നല്ലവനായിരുന്നു താനും;ഒരു തരത്തില്‍ മകൻ സുഷിയോ (Zushiô)യുടെ മാര്‍ഗ്ഗദര്‍ശി.
  കഥ പുരോഗമിക്കുന്നു. ഒരിക്കല്‍ സാഡോയില്‍ നിന്നും എത്തിയ ഒരു അടിമപെണ്‍കുട്ടി പാടുന്ന ശ്രുതിമധുരമായ പാട്ടില്‍ തങ്ങളുടെ പേരു പരാമര്‍ശിക്കുന്നത് കേട്ടപ്പോള്‍ അത് തങ്ങളുടെ അമ്മയുടെ പാട്ടാണ് എന്ന്  മകൾ അഞ്ചുവും (Anju ) വും സുഷിയോയും മനസ്സിലാക്കുന്നു.എസ്റ്റേറ്റില്‍ നിന്നും രക്ഷപ്പെടുന്നഅഞ്ചുവും സുഷിയോയും കാട്ടരുകിൽ  ഉപേക്ഷിക്കപ്പെട്ട ഒരു വൃദ്ധയെ(Namiji) കണ്ടുമുട്ടുന്നു.,അവരെ ഉപേക്ഷിച്ചു പോകാന്‍ വയ്യാതെ അഞ്ചു അവര്‍ക്കൊപ്പം തുടരുന്നു,തിരികെയെത്താം എന്ന ഉറപ്പില്‍  സുഷിയോ യാത്രയാവുന്നു.

സഹോദരന്റെ വിവരങ്ങള്‍ പുറത്തു വിടാന്‍ വയ്യാതെ ,മനോവേദനയോട് കൂടി അഞ്ചു ഒരു തടാകത്തില്‍ സ്വയം മുങ്ങി ജീവനൊടുക്കുന്നു.ടാരോയുടെ ഒരു കത്തിന്റെ സഹായത്തോടെ സുഷിയോ ടാന്ഗോയിലെ - Tango -  ഗവര്‍ണ്ണര്‍ ആകുന്നു,തുടര്‍ന്ന് അവന്‍ സ്വന്തം അച്ഛനേയും അമ്മയേയും തിരഞ്ഞ് കണ്ടുപിടിക്കുനേക്കാള്‍ മഹത്വമുള്ളതാണ് എസ്റ്റേറ്റിലെ അടിമപ്പണിയും വേശ്യാവൃത്തിയും അവസാനിപ്പിക്കുന്നത് എന്ന് മനസ്സിലാക്കി ,അധികാരപരിധിയില്‍ പെടുന്നില്ല എങ്കില്‍ കൂടിയും എസ്റ്റേറ്റ് ആക്രമിക്കുന്നു . തുടർന്ന് അടിമകള്‍ തന്നെ എസ്റ്റെറ്റിലെ കെട്ടിടങ്ങള്‍ക്ക്  തീ കൊളുത്തുന്നു.ബാലിഫ്ഫിന്റെ ചെറുത്തുനില്‍പ്പ് വകവെക്കാതെ സുഷിയോ എല്ലാവരേയും സ്വതന്ത്രരാക്കുന്നു.
                                           
തുടര്‍ന്ന് അമ്മയെ തിരഞ്ഞ് സുഷിയോ സാഡോയിലെത്തുന്നു.പകുതിയോളം അന്ധത ബാധിച്ച അമ്മയെ അഞ്ചുവിന്റെയും പിതാവിന്റേയും മരണവാര്‍ത്ത അറിയിക്കുന്നു.താന്‍ തന്റെ പിതാവിനോട് കടപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹത്തിന്റെ ഉപദേശം ശിരസാവഹിച്ച് മനുഷ്യനൊട് കരുണ കാണിക്കുക എന്നത് പ്രഥമ കര്‍ത്തവ്യമായി താന്‍ ഏറ്റെടുത്തു എന്ന് പറയുന്ന സുഷിയോയെ അതാണ് ശരി എന്ന് പറഞ്ഞ് ചേര്‍ത്ത് പിടിക്കുന്ന അമ്മയെ  കാണിച്ചുകൊണ്ട് സിനിമ അവസാനിക്കുന്നു.

ബുദ്ധ ചൈനീസ് മതങ്ങളുടെ തീവ്രമായ സാന്നിദ്ധ്യം പ്രകടമാക്കിയ Heian Period,തുടര്‍ന്നുവരുന്ന Edo Period ഇവയൊക്കെ ജപ്പാനിലെ മനുഷ്യജീവിതം അടയാളപ്പെടുത്തുന്നുണ്ട്,ഗീഷകളുടെ  ജീവിതവും അടിമ-വേശ്യാവൃത്തിയും പണക്കൊഴുപ്പും പ്രതാപവും ഒരു വശത്തും  മറുവശത്ത് ദരിദ്രരുടെയും അശരണരുടെയും വ്യസനങ്ങളും നിറഞ്ഞ ജീവിതത്തിനു ജപ്പാന്‍ എന്ന നാട് സാക്ഷിയായി .മിസോഗുച്ചിയുടെ 1954-ലെ ഈ സിനിമ മേല്പ്പറഞ്ഞ ജീവിതമാണ് തുറന്നു കാണിക്കുന്നതു.അതിനിടയിൽ  ഒരു ശരാശരി മനുഷ്യന്റെ വേദനകളും ഒപ്പം മൂല്യങ്ങള മുറുകെപ്പിടിക്കുന്ന, അതിനായി നില കൊള്ളുന്ന ഒരു കൂട്ടരെയും കാനാം. 
ബാഷൊ, ബൂസോൻ, കൊബയാഷി ഈസ ഇങ്ങനെ വിഖ്യാതരായ ജാപനീസ് ഹൈക്കു കവികളുടെ വാക്കുകളിലൂടെയും  ഈ ചരിത്രം വായിച്ചെടുക്കാം. മിസോഗുച്ചിയും ഇതു തന്നെ പറയുന്നു. സമൂഹത്തിന്റെ ക്രൂരമായ മനസ്സും, കുടുംബ ബന്ധൺഗളുടെ ശക്തിയും, മഹത്തായ ചിന്തകൾ ഉയർത്തിപ്പിടിക്കേണ്ടതിന്റെ ആവശ്യകതയും ചിത്രം വെളിപ്പെടുത്തുന്നു.
വളരെ പഴയ ഒരു കാലഘട്ടത്തിൽ, കിമോണൊധാരികളായ ആളുകളും, പഴക്കം ചെന്നതും, സുന്ദരമായതുമായ ശില്പചാതുര്യം എടുത്തുകാണിക്കുന്ന വീടുകളും തനതു ജാപനീസ് തെരുവുകളും ഒക്കെയായി, മഞ്ഞുവീഴുന്ന പ്രകൃതിയും തടാകവും ചിത്രീകരിച്ചുകൊണ്ട്, നീളമേറിയ ഷോട്ടുകളിലൂടെ ചിത്രം മുന്നേറുന്നു.  പിരിമുറുക്കത്തിന്റെ നിമിഷങ്ങൾ മൌനവും സംഗീതവും വാചാലമാകുന്ന, മാറി മാറി വരുന്ന സീനുകൽ. 
ചിത്രത്തിനു Sansho the Bailiff / Sansho Daya എന്നു പേരിട്ടതിന്റെ സാംഗത്യം മനസ്സിലാകുന്നില്ല, കേവലം ഒരു കാര്യക്കരാൻ  എന്നതിൽ കവിഞ്ഞ് സാൻഷൊ ഈ ചിത്രത്തിൽ ഒരു ചലനവും ഉണ്ടാക്കുനില്ല. കൂടുതൽ അഭികാമ്യം സുഷിയോയെ   ബന്ധപ്പെടുത്തിയ ഒരു പേരായിരുന്നു.
പേരിൽ എന്തിരിക്കുന്നു എന്ന ചോദ്യത്തോടെ നിറുത്താം. 124 മിനിട്ട് ദൈഘ്യമുള്ള , വെനീസ് ഫിലിം ഫെസ്റ്റിവെലിൽ അവാര്ഡ് നേടിയ ചിത്രം . ഒഗായ് മോറിയുടെ (Ogai Mori)കഥയ്ക്കു് ശക്തമായ ദൃശ്യാവിഷ്ക്കാരം നടത്തിയ, Sansho the Bailiff നെ സിനിമചരിത്രത്തിന്റെ ഭാഗമാക്കിയ മീസൊഗുച്ചിക്കു നന്ദി.

Director: 
Kenji Mizoguchi
Story 
Ogai Mori 
Cast
Kinuyo Tanaka - Tamaki
Kyoko Kagawa - Anju
Eitarō Shindō - Sansho
Yoshiaki Hanayagi - Zushio
Akitake Kono - Taro
 ചിത്രം  കാണുക 
References 
1.Sansho Dayu page on the online "Masters of Cinema" catalogue of the distributor". Eureka. Retrieved 16 January 2013.
2.Lane, Anthony (September 11, 2006). "Supermen: “Hollywoodland” and the films of Kenji Mizoguchi". The New Yorker.
3.Sansho Dayu page on the online "Masters of Cinema" catalogue of the distributor". Eureka. Retrieved 16 January 2013.
4.Wikipedia 

" The Perfume" അഥവാ വിശ്വ വിഖ്യാതമായ മൂക്കിന്റെ കഥ ( അവസാന ഭാഗം )

  
ചെറിയ പന്ത്രണ്ട് കുപ്പികളില്‍ ശേഖരിച്ച സുഗന്ധങ്ങള്‍ക്കൊപ്പം പതിമ്മൂന്നാമത്തെ (the 13 th cent ) ഒന്ന് കലര്‍ത്തി,അതുവരെ ആരും അനുഭവിച്ചിട്ടില്ലാത്ത സുഗന്ധക്കൂട്ട്‌ നിര്‍മ്മിക്കുക ആണ് ഴാങ്ങിന്റെ ലക്‌ഷ്യം..ഈ സുഗന്ധകൂട്ടിനായി ഴാങ്ങ് കണ്ടെത്തിയത് കല്ലറക്ക് മുന്നില്‍ പ്രാര്‍ത്ഥനാനിരതം നിന്ന പെണ്‍കുട്ടി ലോറ രിചീസിനെയും (Laura Richis). ലോറയുടെ സുഗന്ധം നിര്‍മ്മിക്കാന്‍ അവളെ അടുത്തു കിട്ടുന്നത് വേറെ മറ്റു സുഗന്ധങ്ങള്‍ ഴാങ്ങിനു ഉണ്ടാക്കണം.സമയം കാത്തിരിക്കുന്നതിനിടക്ക് ഴാങ്ങ് മാഡം ആര്നല്‍ഫിയുടെയും(Madame Arnulfi)ഡോമിനിക്കിന്റെയും(Dominique Druot) പണിശാലയില്‍ ജോലി നോക്കുന്നു.പുഷ്പങ്ങളില്‍ നിന്ന് സുഗന്ധങ്ങള്‍ ഉണ്ടാക്കുന്ന enflurage എന്ന വിദ്യ അഭ്യസിക്കുകയായിരുന്നു ലക്‌ഷ്യം.തുടര്‍ന്ന് ലാവണ്ടര്‍ പൂക്കള്‍ ശേഖരിക്കുന്ന ഒരു പെണ്ണിനെയും ഒരു വേശ്യയെയും സുഗന്ധ നിര്‍മാണ പരീക്ഷണങ്ങള്‍ക്കുമായി ഴാങ്ങ് അപായപ്പെടുത്തുന്നു .അവരുടെ സുഗന്ധം ശേഖരിക്കുന്നതില്‍ ഴാങ്ങ് വിജയിക്കുന്നു.
പലപ്പോഴായി ഗ്രാസിയിലെ (Grasse) പന്ത്രണ്ടു പെണ്‍കുട്ടികളെ ഴാങ്ങ് മൃതിക്ക് ഇരയാക്കുന്നു.അവരുടെ ശവശരീരങ്ങള്‍ ഗ്രാമത്തിന്റെ പലഭാഗത്തും കാണപ്പെടുന്നത് ഗ്രാമവാസികളെ പരിഭ്രാന്തരാക്കുന്നു.ഗ്രാമത്തിലെ സുന്ദരികള്‍ ആയ പന്ത്രണ്ടു പെണ്‍കുട്ടികള്‍ ദുരൂഹ സാഹചര്യത്തില്‍ മരിക്കുന്നത് രിചിസ്‌ പ്രഭുവിനെയും പരിഭ്രാന്തനാക്കുന്നു.അമ്മയില്ലാതെ താന്‍ ഓമനിച്ചു വളര്‍ത്തിയ സുന്ദരിയായ തന്റെ മകള്‍ ആകും അടുത്ത ഇര എന്ന് ഭയക്കുന്ന പ്രഭു,ലോറയെയും കൊണ്ട് ഗ്രാമപ്രാന്തത്തിലെ ഒരു സത്രത്തിലേക്ക് പലയാനം ചെയ്യുകയും അന്ന് രാത്രി മുറിക്കു കനത്ത കാവല്‍ ഏര്‍പ്പെടുത്തുകയും ചെയ്യുന്നു.എന്നാല്‍ ഴാങ്ങിന്റെ മൂക്കിനു എത്തിപ്പിടിക്കാന്‍ കഴിയാത്ത സൌരഭ്യങ്ങള്‍ ഈ ലോകത്ത് ഒരിടത്തും ഉണ്ടായിരുന്നില്ല.തക്ഷകന്‍ കടിച്ചു രാജാവ് മരിച്ച കഥ പോലെ ആരുമറിയാതെ ഴാങ്ങ് അവളുടെ മുറിക്കുള്ളില്‍ കടന്നുകൂടുകയും ലോറയെ കൊലപ്പെടുത്തുകയുംചെയ്യുന്നു. ആ രാത്രി തന്നെ അവളുടെ ദേഹത്ത് മൃഗകൊഴുപ്പ് ലേപനം ചെയ്തു,വെന്ത തൊലി മുഴുവന്‍ - കാല്‍ നഖം മുതല്‍ തല മുടി വരെ -  അവന്‍ വടിച്ചെടുക്കുന്നു.പിറ്റേന്നു അവന്‍ തന്റെ പതിമൂന്നാമത്തെ സുഗന്ധം കുപ്പിയില്‍ നിറക്കുന്നു.മറ്റു പന്ത്രണ്ടു സുഗന്ധങ്ങളുമായി കലര്‍ത്തി ഇത്രയും കാലം കാത്തിരുന്ന "പെര്‍ഫ്യൂം" തയ്യാറാക്കി വിജയശ്രീലാളിതന്‍  ആയി നിവരുന്ന ഴാങ്ങിനെ പട്ടാളക്കാര്‍ ബന്ധനത്തില്‍ ആക്കുന്നു.മകള്‍ മരിച്ച ദുഖത്താല്‍ രിച്ചീസ്‌ തകരുന്നു.

കൊലയാളിയെ ജയിലില്‍ മൃഗീയ പീഡനത്തിനു ഇരയാക്കുന്നു .തുടര്‍ന്ന് കര്‍ദിനാളും ഒരു ഗ്രാമം മുഴുവനും അവനെ തൂക്കിലേറ്റുവാന്‍ ഒരു ചത്വരത്തില്‍ ഒത്തു കൂടുന്നു.കൊലമരത്തിനു കീഴെ നിന്ന് കൊണ്ട് ഴാങ്ങ് തന്റെ സുഗന്ധക്കൂട്ട്  തുറക്കുകയും ഒരിറ്റു തന്റെ ദേഹത്ത് ഇറ്റിക്കുകയും ചെയ്യുന്നു.ഗ്രാമം മുഴുവന്‍ ഈ അസുലഭ സുഗന്ധത്തില്‍ സ്ഥലകാലം മറക്കുന്നു.അവര്‍ വന് നേരെ കൈകൂപ്പുകയും, മുട്ടുകുത്തുകയും ചെയ്യുന്നു.ഴാങ്ങ് സുഗന്ധം പുരട്ടിയ തൂവാല അവര്‍ക്ക് നേരെ എറിയുന്നു.തലയില്‍ കൈവച്ചു ജനങ്ങള്‍ ആഹ്ലാദാശ്രുക്കള്‍ പൊഴിക്കുന്നു. തുടര്‍ന്ന് അവര്‍ തറയില്‍ കിടന്നു താന്താങ്ങളുടെ ഇണകളെ ചുംബിക്കുകയും ,വസ്ത്രങ്ങള്‍ ഊരിയെറിയുകയും ആ ചത്വരത്തില്‍ കിടന്നു കൊണ്ട് തന്നെ ഒരു ഗ്രാമ്യ സമൂഹ രതിയില്‍ - Rural Orgy - ഏര്‍പ്പെടുകയും ചെയ്യുന്നു.അത്രയ്ക്ക് വശ്യം ആയിരുന്നു ആ സുഗന്ധം .രിചിസിനും കര്‍ദ്നാളിനും ഗ്രാമവാസികള്‍ക്കും ഴാങ്ങിനെ കൊലപാതകി ആക്കാന്‍ മനസ് വരുന്നില്ല.ഴാങ്ങിനെ അവര്‍ നിരപരാധി ആക്കി വിട്ടയക്കുന്നു.പകരം അവര്‍ ഡോമിനിക്കിനെ കൊലപാതകങ്ങള്‍ കുറ്റമായി ചാര്‍ത്തി തൂക്കികൊല്ലുന്നു.ഴാങ്ങ് തന്റെ മകന്‍ ആണെന്ന് പോലും ഒരവസരത്തില്‍ രിച്ചിസ് പറയുന്നു.അത്രയ്ക്കായിരുന്നു ആ സുഗന്ധക്കൂട്ടിന്റെ പ്രഭാവം.
 
ഗ്രാമം വിട്ടു യാത്രയാവുന്ന  ഴാങ്ങിന്റെ മനസ് ഇപ്പോള്‍ ശൂന്യം ആണ്. ഈ സുഗന്ധത്തിന്റെ മാജിക്‌ മാത്രം ആണ് ജനങ്ങള്‍ കൊതിക്കുന്നത് എന്നും മനുഷ്യന്‍ ആയി ആരും തന്നെ സ്നേഹിക്കുകയില്ല എന്നും ഴാങ്ങ് മനസിലാക്കുന്നു.ജീവിതം മടുത്തു പോകുന്ന ഴാങ്ങ് പാരീസിലേക്ക് തിരിച്ചു പോവുകയും,താന്‍ ജനിച്ചു വീണ ഗ്രാമച്ചന്തയില്‍ ചെന്ന് നില്‍ക്കുകയും ചെയ്യുന്നു..പെര്‍ഫ്യുമിന്റെ കുപ്പി തുറന്നു അത് തന്റെ തലയില്‍ കമിഴ്ത്തി അവന്‍ തറയില്‍ കിടക്കുന്നു.ചന്തയിലെ ദുര്‍ഗന്ധങ്ങള്‍ക്ക് മീതെ വിശുദ്ധ സുഗന്ധം വിടരുന്നു. അവന്‍ സ്വര്‍ഗത്തില്‍ നിന്ന് ഇറങ്ങി വന്ന 'മാലാഖ' എന്ന് ധരിച്ചു അവന്റെ സ്പര്‍ശനത്തിനും ഒരു 'കഷണ'ത്തിനും കൊതിച്ചു ആളുകള്‍ ഴാങ്ങിനെ പൊതിയുകയും പിരാനകള്‍ തങ്ങളുടെ ഇരകളെ കബളീകരിക്കുന്ന പോലെ അവനെ അവന്റെ വസ്ത്രങ്ങള്‍ മാത്രം അവശേഷിപ്പിച്ചു ഇല്ലാതെയാക്കുന്നു.

ഒടുക്കം തുറന്നു വീണ സുഗന്ധ കുപ്പിയില്‍ നിന്ന് ഒരു തുള്ളി ഇറ്റു വീഴാന്‍ കൊതിച്ചു ഭൂമിയെ നോക്കി നില്‍ക്കുന്നിടത്തു സിനിമ അവസാനിക്കുന്നു.

ഈ സിനിമ  കണ്ടു തീര്‍ത്തത് ഒറ്റയിരിപ്പിനും ഒറ്റശ്വാസത്തിനും ആണ്.ഓരോ നിമിഷവും ഞരമ്പുകള്‍ വലിഞ്ഞു മുറകുന്നുണ്ടായിരുന്നു.കാഴ്ച്ചക്കാര്‍ക്കെല്ലാം ഈ അനുഭവം സമ്മാനിക്കണം എന്ന പ്രതിഞ്ജ പാലിക്കുന്ന രീതിയില്‍ ആണ് 'Tom Tykuer ' ഈ സിനിമ പകര്‍ത്തിയിരിക്കുന്നത്..ഴാങ്ങിന്റെ തുച്ഛമായ ജീവിതവും  ബാള്‍ഡിനിയുടെയും രിച്ചിസിന്റെയും പ്രഭുത്വവും ജീവിതത്തിന്റെ രണ്ടറ്റങ്ങള്‍ ആണ്;'സമ്പന്നതയും ദാരിദ്രവും.പിറവിയില്‍ ഒന്നുമല്ലാതെ ഒരു പുഴുജന്മമായി രൂപം കൊണ്ട ഴാങ്ങ് ജീവിതത്തിനൊടുവില്‍ ഒരു മാലാഖയുടെ തലത്തിലേക്ക് ഉയരുന്നു.എന്നാല്‍ 'മനുഷ്യന്‍ ആവുക' എന്ന പ്രാഥമീക അവശ്യം നിറവേറ്റുന്നതില്‍ അവന്‍ പരാജയപ്പെടുന്നു."ഭോഗങ്ങളെല്ലാം ക്ഷണപ്രഭാചഞ്ചലം"എന്ന ഭാരതീയ ദര്‍ശനം ഴാങ്ങിന്റെ ജീവിതത്തില്‍ അന്വര്‍ത്ഥമാകുന്നു.

സിനിമയില്‍ ഉടനീളം നിറഞ്ഞു നില്‍കുന്നത് ഴാങ്ങ് (Jean-Baptiste Grenouille) തന്നെയാണ്.കഥാപാത്രം ആകുക അതില്‍ ജീവിക്കുക എന്നത് ഓരോ സീനിലെ അഭിനയത്തിലൂടെയും 'Ben Whishaw' എന്ന  26 കാരന്‍ കാണിച്ചു തരുന്നു.തന്റെ രൂപവും ഭാവവും ഴാങ്ങിന്റെതാക്കി മാറ്റുന്നതില്‍ wishawa യെ സംവിധായകന്‍ അളവറ്റു സഹായിക്കുകയും ചെയ്തിരുന്നു.പശ്ചാത്തലത്തില്‍ ഒഴുകിയെത്തുന്ന 'ട്രഡിഷണല്‍' സംഗീതം - Performed by Saboi team - സിനിമയ്ക്ക് മുതല്‍ക്കൂട്ടാവുന്നു.കയ്യൊതുക്കം ഉള്ള കഥയും വളരെ കുറച്ചു സംഭാഷണങ്ങളും കൂടുതല്‍ രംഗങ്ങളും കലര്‍ത്തി കഥ പറയുന്ന രീതിയും സിനിമക്ക് അച്ചടക്കം സമ്മാനിച്ചിരിക്കുന്നു.ഒന്നാന്തരം ക്യാമറ വര്‍ക്ക്,സാങ്കേതികത,കാസ്റ്റിംഗ്,ച്ഛായാഗ്രഹണം എന്നിങ്ങനെ എല്ലാം ഒന്നിനൊന്നു മെച്ചം. സിനിമ വാരിക്കൂട്ടിയ പുരസ്കാരങ്ങള്‍ ഇത് വിലയിരുത്തുന്നു. 
കണ്ടിരിക്കേണ്ട സിനിമ ....

Director: Tom Tykwer
Writers: Andrew Birkin,Bernd Eichinger  - screenplay
Stars: Ben Whishaw, Dustin Hoffman, Alan Rickman ,Rachel Hurd-Wood,Karoline Herfurth

" The Perfume" അഥവാ വിശ്വ വിഖ്യാതമായ മൂക്കിന്റെ കഥ ( ഭാഗം 2 )

പതിനായിരം പനിനീര്‍ പൂക്കള്‍ ഉപയോഗിച്ച് ഒരു ഔണ്‍സ് മാത്രം സുഗന്ധക്കൂട്ട് ഉണ്ടാക്കാനുള്ള ഒരു ശ്രമം ബാല്സിനിയും ഴാങ്ങും നടത്തി. സൂത്രങ്ങള്‍ എല്ലാം ബാല്സിനി ഴാങ്ങിന് പറഞ്ഞു കൊടുത്തു. വിജയിച്ച പരീക്ഷണം ഴാങ്ങിനെ പുതിയവ കണ്ടെത്താന്‍ താല്‍പ്പര്യം ഉള്ളവനാക്കി. ഏതു തരം ഗന്ധവും നമുക്ക് നിര്‍മ്മിക്കാന്‍ പറ്റുമെന്ന് ബാല്സിനി പറഞ്ഞു. കയ്യില്‍ കിട്ടിയ ഗ്ലാസ്സും, ചെമ്പ് , ഇരുമ്പ്  എന്തിനു ചത്ത പൂച്ചയെ വരെ ഇട്ടു വാറ്റി ഴാങ്ങ് ഗന്ധം ഉണ്ടാക്കാന്‍ പരിശ്രമിച്ചു. 
"WHAT KIND OF A HUMAN BEING ARE YOU ?" എന്ന് പറഞ്ഞ് ക്രുദ്ധനായ ബാല്സിനിക്കു മുന്നില്‍ ഴാങ്ങ് കുഴഞ്ഞു വീഴുകയും പനിപിടിച്ചു കിടക്കുകയും ചെയ്തു. പനിക്കിടക്കയില്‍ കിടന്നുകൊണ്ട് ഴാങ്ങ് വിചിത്രമായ ഒരു ദൃശ്യം മൂക്ക് കൊണ്ട് അനുഭവിച്ചു. പ്ലം വില്‍ക്കാന്‍ പോയിരുന്ന  - ഴാങ്ങിന്റെ കയ്യില്‍ കിടന്ന് ശ്വാസം മുട്ടി മരിച്ച -  പെണ്‍കുട്ടിയുടെ നഗ്നമായ മുലകള്‍ക്ക് മേലെ സഞ്ചരിക്കുന്ന തന്റെ മൂക്ക് . 
പിറ്റേന്ന് മുതല്‍ കുറഞ്ഞത്‌ 100 സുഗന്ധക്കൂട്ടുകള്‍ പുതുതായി നിര്‍മ്മിച്ച്‌ നല്‍കിയാല്‍ അവിടെ നിന്ന് പോകാന്‍ അനുവദിക്കാമെന്ന് സ്ല്സിനി സമ്മതിച്ചു. തുടര്‍ന്ന് അവന്‍ ഒരു സ്റ്റൂളിന്റെ മുകളില്‍ ഇരുന്നു.സ്വപ്നത്തിലെന്നോണം കണ്ണുകള്‍ അടച്ചുപിടിച്ച്‌ ഴാങ്ങ് ഒരു ആയിരം പുതിയ സുഗന്ധങ്ങള്‍ ഉണ്ടാക്കാനുള്ള പട്ടിക ഉരുക്കഴിച്ചു.ധൃതിയില്‍ കുറിപ്പ് ഉണ്ടാക്കി ബാലടിനി .സന്തോഷവാനായ അയാള്‍  അവനെ ജോലിയില്‍ നിന്ന് സ്വതന്ത്രനാക്കി.
അന്ന് രാത്രി പുതുതായി നേടിയ സുഗന്ധങ്ങളുടെ പട്ടിക നെഞ്ചോട്‌ ചേര്‍ത്ത് ബാല്സിനി ഉറങ്ങാന്‍ കിടന്നു. എന്നാല്‍ അത് ബാല്സിനിയുടെ അവസാനത്തെ ഉറക്കമായിരുന്നു. നദിക്കു കുറുകെ,ഒരു വലിയ ബ്രിഡ്ജിനു മുകളിലായി പണിത അസംഖ്യം വീടുകളില്‍ ഒന്നായിരുന്നു ബാല്സിനിയുടെത്. രാത്രിയില്‍ ഒരു വലിയ ശബ്ദത്തോടെ ബ്രിഡ്ജിനു മുകളിലെ വീടുകള്‍ നിലം പൊത്തുകയും ബാല്സിനിക്കൊപ്പം ഴാങ്ങ് കുറിച്ച് കൊടുത്ത വിലമതിക്കാനാവാത്ത സുഗന്ധക്കൂട്ടുകള്‍ നിറഞ്ഞ പട്ടിക മണ്ണിന്നടിയിലാവുകയും ചെയ്തു.
തിരക്കഥ തുടരുന്നു. പാരീസ് വിട്ട് ഓടിപ്പോകുന്ന ഴാങ്ങ്. ആഖ്യാതാവിന്റെ വാക്കുകള്‍ ഇങ്ങിനെയായിരുന്നു. 

"WITH EVERY STEP JEAN TOOK AWAY FROM THE CITY, THE HAPPIER HE  FELT .THE AIR ABOVE HIM WAS CLEAR, PURE AND CLEAN. AT LAST HE WAS ABLE TO BREATH FREE."
ക്യാമറ പുല്‍മേടുകളിലൂടെ നടന്നു,ഫ്രാന്‍സിലെ ഒരു ഗ്രാമ പ്രദേശത്ത്‌ എത്തിയ ഴാങ്ങിനെ കാണിച്ചുതരുന്നു.രണ്ടായി പിരിയുന്ന വഴികള്‍ക്കു മുന്നില്‍ ,ഫ്രോസ്റ്റിന്റെ ( FROST ) ROAD NOT TAKEN എന്ന കവിതയെ ഓര്‍മ്മിപ്പിക്കും വണ്ണം അവന്‍ നിന്നു. ഒരു പാത  ഗ്രാമത്തിന്നുള്ളിലെക്കും മറ്റൊന്ന് കുന്നുകള്‍ക്കും മലകള്‍ക്കും ഇടയിലേക്കും. കവിതയില്‍ നിന്നു വ്യത്യസ്തമായി ഴാങ്ങിന് ഒരു തെരഞ്ഞെടുപ്പ് എളുപ്പമായിരുന്നു. മലമുകളിലെക്കുള്ള പാത തിരഞ്ഞെടുത്ത ഴാങ്ങ് അതിവേഗം നെറുകയിലേക്ക് ഓടിക്കയറി.
കണ്ടെത്താവുന്ന ഏറ്റവും കനത്ത ഏകാന്തതയായിരുന്നു ഴാങ്ങ് ലക്ഷ്യമാക്കിയത്‌. ഒരു ഗുഹ കണ്ടെത്തിയ ഴാങ്ങ് പതുക്കെ ഉള്ളിലേക്ക് പ്രവേശിച്ചു. യാതൊരു ഗന്ധങ്ങളും അവിടെ ഉണ്ടായിരുന്നില്ല. ഡെഡ് സ്റ്റോണിന്റെ ഗന്ധം മാത്രം. അല്‍പ്പ മാത്രകള്‍ക്കുള്ളില്‍ തന്റെ തന്നെ ഗന്ധം അവനു അറിയാനായി. കണ്ണടച്ച് കിടന്നപ്പോള്‍ പഴയ പ്ലം വില്പ്പനക്കാരിയെ അവന്‍ പിന്‍ തുടരുന്ന സ്വപ്നം.
ദിവസങ്ങള്‍ കഴിഞ്ഞുപോയി.ശ്മശ്രുക്കള്‍ വളര്‍ന്നു. തന്റെ വസ്ത്രങ്ങളുടെയും, മണലിന്റെയും മറ്റു ഗന്ധങ്ങളുടെയും തടവ്‌ അവന് അസഹനീയമായിത്തുടങ്ങി. പ്ലം വില്പ്പനക്കാരിയുടെ ഗന്ധം മാത്രം അവന് ഇപ്പോഴും അപ്രാപ്യമായിരുന്നു. വസ്ത്രങ്ങള്‍ ഊരിയെറിഞ്ഞ് ഴാങ്ങ് കോരിച്ചൊരിയുന്ന മഴയിലേക്ക്‌ ഉന്മാദികയെപ്പോലെ ഇറങ്ങി നിന്നു.പലവുരു ദേഹം തേച്ചു കഴുകി.പിന്നീട് കാല്‍പ്പാദങ്ങള്‍ വരെ അവന്‍ മണത്തു നോക്കി.ഇല്ല ആ ഗന്ധം മാത്രമില്ല.

പുതിയ പ്രഭാതത്തില്‍ അവന്‍ മലയാടിവാരത്തെക്ക് നടന്നു. ദൈവം അവനെ നോക്കിയിരിക്കാന്‍ തുടങ്ങിയ ആ ദിവസം,അവന്‍ ,വഴിയിലൂടെ ഒരു കുതിര വണ്ടി വരുന്നതും അന്നേവരെ കണ്ടത്തില്‍വച്ചേറ്റവും സുന്ദരിയായ ഒരു പെണ്‍കുട്ടി അതില്‍ ഇരുന്നു തന്നെ നോക്കുന്നതും കണ്ടു. പൊടിപറത്തി ഒരു പട്ടണത്തിന്റെ കോട്ടയ്ക്കുള്ളിലേക്ക് കയറിപ്പോയ ആ കുതിര വണ്ടിയെ പിന്തുടര്‍ന്ന് അവന്‍ ഒരു വലിയ പ്രഭുവിന്റെ കൊട്ടരക്കെട്ടിന്റെ മതിലിന്നരുകില്‍ എത്തി.
തന്റെ കുളിമുറിയില്‍ പെണ്‍കുട്ടി കുളിക്കാന്‍ തയ്യാറെടുക്കുകയായിരുന്നു. അവിടെ നിര്‍ന്നിമേഷം നിന്ന അവനുനേരെ കുളികഴിഞ്ഞെത്തിയ അവള്‍ ഒരു ബാല്‍ക്കണി തുറന്നു.ഇറുത്തെടുത്ത ഒരു വെള്ള പനിനീര്‍ പൂവുമായി അവള്‍ പിന്നീട് അകത്തേക്ക് പോയി.ഴാങ്ങിനെ വിയര്‍ത്തു കഴിഞ്ഞിരുന്നു. അല്‍പ നിമിഷങ്ങള്‍.കയ്യില്‍ പനിനീര്‍ പൂവുമായി വീടിനുള്ളില്‍ നിന്ന്‌ അവള്‍ പൂന്തോട്ടത്തിനുള്ളിലേക്ക് നടന്നു വന്നു.
ഴാങ്ങ് ഒരു ശിലാപാളിയുടെ പുറകില്‍ ഒളിച്ചു നിന്നു.അവള്‍ അവനുനേരെ നടന്നുവരികയും അവനെ സാകൂതം നോക്കി നില്‍ക്കുകയും ചെയ്തു. ക്യാമറയുടെ ഗതി മാറുമ്പോള്‍ അവള്‍ക്കും ഴാങ്ങിനും മദ്ധ്യേ ഉണ്ടായിരുന്നത് അവളുടെ മാതാവിന്റെ  - തെരേസ ഫ്രാന്‍സിസിന്റെ -  കല്ലറയായിരുന്നു എന്ന് നമ്മള്‍ അറിയുന്നു. ശ്രദ്ധയോടെ അവള്‍ പഴയ പനിനീര്‍പൂവിനു പകരം പുതിയത് കല്ലറ മേല്‍ വയ്ക്കുകയും പ്രാര്‍ഥനയോടെ തിരിഞ്ഞു നടക്കുകയും ചെയ്തു. നടക്കാവിന്‍ അവളുടെ അപ്പനും, കല്ലറയ്ക്ക് പിന്നില്‍ ആരും കാണാതെ ഴാങ്ങും നിന്നിരുന്നു.