Malayalam Bloggers

Wednesday, February 20, 2013

" The Perfume" അഥവാ വിശ്വ വിഖ്യാതമായ മൂക്കിന്റെ കഥ ( ഭാഗം1 )




മനുഷ്യ മനസ്സിന്റെ മൂന്നിലൊന്നോളമേ ഒരു കരടിയുടെ തലച്ചോർ വരൂ. എന്നാൽ ഘ്രാണശക്തിയിൽ അവൻ മനുഷ്യനെക്കാളും ഏറ്റവും മിടുക്കനായ വേട്ടനായയെക്കാളും(bloodhound) മുന്നിൽ നിൽക്കുന്നതു തന്റെ തലച്ചൊറിന്റെ ( മനുഷ്യന്റേതിനെക്കാളും അഞ്ചിരട്ടി കൂടുതൽ) വലിയൊരു ഭാഗം ഘ്രാണനത്തിനായി മാറ്റിവയ്ക്കുന്നതുന്നതിനാലാണ്.
അമേരിക്കൻ ബോയ് സ്കൗട്ട് സ്ഥാപകനും, വൈൽഡ് ലൈഫ് ആർട്ടിസ്റ്റും ആയ ഏര്‍ണെസ്റ്റ് തോംസണ്‍ (Earnest Thompson Seton) പറയുന്നത് ഇങ്ങനെയാണ്.
"Of all the animals, man has the poorest nose; he has virtually lost the sense of smell' - 
അല്പം കടുത്തതെങ്കിലും ശരിയാണ് ഭൂരിഭാഗം പേരിലുംശരിയാണ് മേൽ പറഞ്ഞ കമെന്റ്.എന്നാൽ 'The Perfumer' ഒരു വിശ്വ വിഖ്യാതമായ മൂക്കിനുടമയെ കാട്ടിതരുന്നു.ജര്‍മ്മന്‍ സംവിധായകന്‍ ടോം ടിക്കരിന്റെ (Tom Tykwer) 2006  ലെ സിനിമ.
സിനിമയിലേയ്ക്ക് പോകാം 

 
ചന്തയിലെ, നാറുന്ന ഇറച്ചിയുടെയും മീനിന്റെയും മറ്റു അവശിഷ്ടങ്ങളുടെയും ഇടയിലേക്കു ഒരു അവിഹിത ഗർഭ സന്തതിയായ ഴാങ്ങിനെ പ്രസവിച്ചിട്ട് അവന്റെ അമ്മ കടന്നുകളയുന്നതു മുതൽ വിഖ്യാതമായ അവന്റെ മൂക്ക് പരിസരത്തുന്ന സകല സുഗന്ധങ്ങളെയും ദുർഗന്ധങ്ങളെയും തന്നിലേക്കു ആവാഹിക്കുകയായിരുന്നു.വീണുകിടക്കുന്ന പഴത്തിന്റെ ഉള്ളിൽ നുരയ്ക്കുന്ന പുഴുവിനെ വരെ തന്റെ നാസാദ്വാരങ്ങളിലൂടെ അവൻ കണ്ടെത്തി.ബാല്യം അതിവേഗം കടന്നു പോയി. ചെളി കൂടിക്കുഴഞ്ഞ ആ ചന്തയുടെ ഓരങ്ങളില്‍ അവന്‍ വലുതായി.പിന്നില്‍ നിന്ന് വികൃതിചെക്കന്മാര്‍ അവനെ ലാക്കാക്കി എറിയുന്ന ചീഞ്ഞ പഴങ്ങള്‍ അവന്‍റെ പുറത്ത് ഒരിക്കലും പതിച്ചിരുന്നില്ല.പാഞ്ഞു വരുന്ന ആ പഴത്തിനെ അതിന്റെ മണം കൊണ്ട് തിരിച്ചറിഞ്ഞ് അവന്‍ ഒഴിഞ്ഞു മാറിയിട്ടുണ്ടാകും.ദാരിദ്ര്യം സന്തത സഹചാരിയായി അവന്‍ വളര്‍ന്നു.ഒടുവിൽ ഒരു ഇറച്ചി വില്പനക്കാരന്റെ ചുമടുസഹായിയായി ജോലി തുടങ്ങിയ അവൻ വഴിനീളെ 'മണങ്ങൾ'ക്കു പുറകെ സഞ്ചരിച്ചു.
പാരിസ് സുഗന്ധകൂട്ടുകളുടെ നാടായിരുന്നു.പാരിസിന്റെ തെരുവു നിറയെ സുഗന്ധദ്രവ്യങ്ങള്‍ വിൽക്കുന്ന കടകൾ.പണക്കൊഴുപ്പു നിറഞ്ഞ 'മദാമ്മ'മാര്‍ (madame)പുതിയ പെര്‍ഫ്യൂമുകള്‍ അന്വേഷിച്ചു കടകള്‍ തോറും കയറിയിറങ്ങുമായിരുന്നു.പ്രമുഖ വ്യാപാരിയായിരുന്നു ഗിസുപ്പി ബാൾഡിനി.(Giuseppe Baldini).എന്നാൽ പുതിയ കടകളിൽ ലഭ്യമായി തുടങ്ങിയ നവസുഗന്ധകൂട്ടുകൾ തന്റെ കൈവശം ഇല്ലാതിരുന്നത് ബാൾഡിനിയുടെ വ്യാപാരം മന്ദഗതിയിലാക്കി.ബാൾഡിനിയുടെ അടുത്തെക്കു ഇറച്ചിയും കൊണ്ടുവന്ന ഴാങ്ങിനെ - നമ്മുടെ നായകന്‍ -(Jean-Baptiste Grenouille) ആകർഷിച്ചതു താഴെ ഗിസുപ്പിയുടെ  സുഗന്ധക്കൂട്ടുകൾ ഒരുക്കുന്ന മുറിയിലെ അസംഖ്യം കുപ്പികളിൽ നിറഞ്ഞു നിന്ന അസംസ്കൃത വസ്തുക്കളുടെ സുഗന്ധമായിരുന്നു.  ബാൾഡിനി ഉണ്ടാക്കുന്നതിനെക്കാളൂം നല്ല സുഗന്ധദ്രവ്യം താൻ ഒരുക്കിത്തരാം എന്നു പറഞ്ഞതു ഈർഷ്യയോടെയെങ്കിലും അയാൾ സമ്മതിക്കുകയായിരുന്നു.ഴാങ്ങ് തയാറാക്കിവച്ച സുഗന്ധകൂട്ടു വളരെ ശ്രദ്ധയോടെ ഓരോ തൂവാലകളിൽ നനച്ച് നാസികാദ്വാരങ്ങളിലേയ്ക്കു വലിച്ചുകയറ്റിയ ഗുസുപ്പി എത്തിച്ചേർന്നത്- മനസ്സിൽ കണ്ടത്,അനുഭവിച്ചത് - താൻ പരിമളം പൊഴിയുന്ന സ്വർഗത്തിലെ ഇടനാഴികളിൽ നടക്കുന്നുവെന്നാണ്. മുറിയക്കുള്ളിലേക്കു കയറി വരുന്ന മാഡം ഗിസുപ്പിയെ അയാൾ ഓടിക്കുന്നു.  തുടര്‍ന്ന് അത്യന്തം ക്ഷമയോടെ ഈ പുതു സുഗന്ധം ആസ്വദിച്ച ഗിസുപ്പി, തനിക്കു ഈ 'കൂട്ട്' ഉണ്ടാക്കി തന്ന ബാലന്റെ അത്ഭുതസിദ്ധികൾ അറിയുവാൻ തുടങ്ങുകയായിരുന്നു.
ഇടയ്ക്കുണ്ടായ ഒരു സംഭാഷണത്തില്‍ ഴാങ്ങിന്റെ ആവശ്യം ഗിസുപ്പി അറിഞ്ഞു. അത് ഇത്രമാത്രം ആയിരുന്നു.അവന്‍ പറഞ്ഞു.
"Master! I have to learn how to keep smell."
ഴാങ്ങിനെ തന്റെ പണിശാലയിൽ കൂടുതൽ സ്വാതന്ത്ര്യത്തോടെ ഗിസുപ്പി ജോലിയിൽ നിയമിക്കുന്നു.ഒടുവിൽ ഴാങ്ങ് ഉണ്ടാക്കിക്കൊടുത്ത സുഗന്ധകൂട്ട് ഇന്നേവരെ പാരിസ് കണ്ട എല്ലാറ്റിലും മികച്ചതായിരുന്നു എന്നു ബാള്‍ഡിനി സമ്മതിക്കുന്നു.ഴാങ്ങ് അവിടെ പെർഫ്യുമെർ ആയി ജോലി തുടങ്ങുന്നു.രാവും പകലും ഭേദം ഇല്ലാതെ അവന്‍ പുതു സുഗന്ധങ്ങള്‍ കണ്ടെത്തിക്കൊണ്ടിരുന്നു.പലവിധ സുഗന്ധങ്ങൾ കൂട്ടിയിണക്കി അഭൂതപൂർവ്വമായ വേഗതയിൽ നനുത്തതും പുതുമയാർന്നതുമായ സുഗന്ധകൂട്ടുകൾ അവന്‍ കുപ്പികളിൽ നിറയ്കാൻ തുടങ്ങി.ഗിസുപ്പിയുടെ കടയിൽ ആളുകൾ പെർഫ്യൂംസ് - അതും മറ്റെങ്ങും ലഭിക്കാത്തവ - അന്വേഷിച്ച് വരാന്‍ പിന്നെ അധികം താമസം ഉണ്ടായില്ല. താഴെ മുറിയിൽ, ഒരു വാശിയെന്നോണം - എന്തോ കണ്ടു പിടിക്കാന്‍ എന്നോണം - പുതിയ സുഗന്ധങ്ങൾക്കായുള്ള പരീക്ഷണം ഴാങ്ങ് തുടർന്നു.
ഒരു നാൾ തെരുവിൽ നടക്കുന്നതിനിടെ മുൻപ് അനുഭവിച്ചിട്ടില്ലാത്ത ഒരു സുഗന്ധത്തിനുറവിടം തേടി തെരുവുകൾ പിന്നിട്ട് ഴാങ്ങ് ചെന്നു നിന്നത് പ്ലം വിൽക്കുവാൻ നടക്കുന്ന ഒരു പെൺകുട്ടിയുടെ പുറകിലായിരുന്നു.അവളുടെ തൊട്ടു പിന്നില്‍ എത്തി, അവളില്‍ നിന്ന് വരുന്ന സുഗന്ധം മൂക്ക് കൊണ്ട് ആവോളം അവന്‍ ഒപ്പിയെടുത്തു.അവള്‍ തിരിഞ്ഞു നോക്കി, ഒന്ന് പെടിച്ചുവേന്കിലും, പ്ലം വാങ്ങുവാന്‍ ആവും എന്ന് കരുതി ഒരു പ്ലം അവള്‍ അവനു ബേറെ നീട്ടി.അവളുടെ കയ്യിൽ ഴാങ്ങ് മൃദുവായി ഒന്നു തൊട്ടതേയുള്ളു,ഭയന്ന് അവൾ ഓട്ടം തുടങ്ങിയിരുന്നു.
അവളെ പിന്തുടർന്നു,അവളൂടെ വീട്ടുവരാന്തയിൽ വച്ച് ഴാങ്ങ് അവളെ കടന്നു പിടിക്കുന്നു.എവിടെ നിന്നാണ് ഈ സുഗന്ധം വരുന്നത്? ആ സുഗന്ധം മൂക്കുക്കൊണ്ട്  ഒപ്പിയെടുക്കുക മാത്രമായിരുന്നു ഴാങ്ങിന്റെ ലക്ഷ്യം.പെട്ടെന്നു പരിസരത്തേക്കു കടന്നുവന്ന ആളുകളെ ഭയന്ന് പെൺകുട്ടിയുടെ വായും മൂക്കുമടക്കം പൊത്തി നിശബ്ദതയാക്കുന്നതിനിടയിൽ അവൾ മരിക്കുന്നു. അവളുടെ മരണം ഴാങ്ങിനെ ഒട്ടും ഞെട്ടിച്ചില്ല.അവളെ തറയിൽ നിവർത്തി കിടത്തുകയും ആർത്തിയോടെ തന്റെ നാസിക അവളുടെ മുഖത്തും മുടിയിലും കഴുത്തിലും അമർത്തിയ ഴാങ്ങ് അവളിൽ നിന്നു വരുന്നു സുഗന്ധം മൂക്കിലേക്കു ആവാഹിച്ചു.
ഴാങ്ങ് അവളെ വിവസ്ത്രയാക്കുകയും അനാവൃതമായ മുലകളിലും നാഭിയിലും മുഖവും മൂക്കും അമർത്തുകയും ചെയ്തു.  ഒടുവിൽ മതിയായി,അവളുടെ ചേതനയറ്റ ശരീരത്തിൽ നിന്നു എണീറ്റു മാറുമ്പോൾ ഴാങ്ങിന്റെ നാസിക അവളുടെ - അതുവരെ അനുഭവിക്കുകയോ താൻ ശ്വസിക്കുകയോ ചെയ്തിട്ടില്ലാത്ത- മദിപ്പിക്കുന്ന, രോമകൂപങ്ങളെ തുറക്കുന്ന സവിശേഷ സുഗന്ധത്താൽ നിറഞ്ഞിരുന്നു.- 
ഇതാ ഇവിടെ മുതല്‍ സുഗന്ധം തേടിയുള്ള ഴാങ്ങിന്റെ യാത്രകൾ തുടങ്ങുകയായിരുന്നു.
(തുടരും)
 

2 comments:

സുജയ-Sujaya said...

ഞാൻ ഇവിടെ എത്തിയിട്ടുണ്ടേ.........

Sony velukkaran said...

Good to see you here